Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Indian Bank

സൗത്ത് ഇന്ത്യൻ ബാങ്കിന് 377.63 കോടി രൂപ അറ്റാദായം

കൊച്ചി: സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് 17.29 ശതമാനം വർധന. അന്ന് 321.95 കോടി രൂപയായിരുന്നു അറ്റാദായം.
മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.15 ശതമാനത്തിൽനിന്ന് 1.38 ശതമാനത്തിലെത്തി.

അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 0.68 ശതമാനത്തിൽനിന്ന് 0.26 ശതമാനമായി. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്‍റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻവർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ പലിശ വരുമാനവും രേഖപ്പെടുത്തി.


റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽനിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. 14,938 കോടി രൂപയുടെ വർധന. പ്രവാസിനിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻആർഐ നിക്ഷേപം. കറന്‍റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിംഗ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായി.

മൊത്ത വായ്പാവിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽനിന്ന് 1,04,368 കോടി രൂപയായി ഉയർന്നു. കോർപറേറ്റ് വിഭാഗത്തിൽ വായ്പാ തുക 37,110 കോടി രൂപയിൽനിന്ന് 41,704 കോടിയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്‍റെ വളർച്ച. സ്വർണവായ്പ 17,446 കോടി രൂപയിൽനിന്ന് 24,930 കോടിയായി.

42.90 ശതമാനമാണു വളർച്ച. ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽനിന്ന് 14,391 കോടി രൂപയായി വർധിച്ചു. മോർട്ട്ഗേജ് വായ്പ 3,278 കോടിയിൽ നിന്ന് 5,856 കോടിയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്‍റെ വർധന. വാഹന വായ്പ 2,217 കോടിയിൽനിന്ന് 2,497 കോടി രൂപയായി വർധിച്ചു. ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സ്ഥിരമായ വളർച്ച കൈവരിച്ചെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി അറിയിച്ചു.
ബാങ്കിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എലിന്‍റെ ഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ സാന്പത്തികഫലങ്ങൾ.

Business

സൗത്ത് ഇന്ത്യൻ ബാങ്ക് 97ന്‍റെ നിറവിൽ

കൊച്ചി: മികവോടെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് 97-ാം സ്ഥാപകദിനം ആഘോഷിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്‍റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. 1929ൽ തൃശൂരിൽ തുടക്കംകുറിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ന് ഇന്ത്യയൊട്ടാകെ 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമാണുള്ളത്.

സൗത്ത് ഇന്ത്യൻ ബാങ്ക് പുലർത്തിവരുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും ഉപഭോക്താക്കൾ നൽകിവരുന്ന അചഞ്ചലമായ പിന്തുണയുമാണ് 97 വർഷങ്ങളുടെ വിശ്വാസപൂർണമായ യാത്രയിലേക്ക് ബാങ്കിനെ നയിച്ചതെന്നു ചെയർമാൻ വി.ജെ. കുര്യൻ പറഞ്ഞു.

2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (341.87 കോടി) ഒൻപത് ശതമാനം വളർച്ചയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസത്തെ ആകെ ലാഭം 1047.64 കോടി രൂപയായി ഉയർന്നു. പ്രീ-പ്രോവിഷനിംഗ് പ്രവർത്തന ലാഭത്തിലും 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

ഉപഭോക്താക്കൾ അർപ്പിച്ച ദീർഘകാല വിശ്വാസത്തിന്‍റെയും 9000ലധികം വരുന്ന ജീവനക്കാരുടെ അചഞ്ചലമായ സമർപ്പണത്തിന്‍റെയും പ്രതിഫലനമാണ് ബാങ്കിന്‍റെ നേട്ടങ്ങളെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.

Kerala

ചെറുകിട പണമിടപാടിന് റുപേ പേ  ടാഗുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: ചെറുകിട പണമിടപാടുകൾ വേഗത്തിലും സുരക്ഷിതമായും നടത്തുന്നതിന് റുപേ എസ്ഐബി പേ ടാഗ് സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊബൈൽ ഫോണ്‍, വാലറ്റ്, കാർഡ് ഹോൾഡർ എന്നിവയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കർ രൂപത്തിലാണ് എസ്ഐബി പേ ടാഗ് പുറത്തിറക്കിയത്.

എൻഎഫ്സി (നിയർഫീൽഡ് കമ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു ടാഗ് പ്രവർത്തിക്കുന്നത്. 5,000 രൂപവരെയുള്ള പർച്ചേസുകൾ പിൻനന്പറിന്‍റെ സഹായമില്ലാതെ പൂർത്തിയാക്കാമെന്നതാണു പ്രത്യേകത. വ്യപാരസ്ഥാപനങ്ങളിലും പെട്രോൾ പന്പുകളിലും സ്ഥാപിച്ചിട്ടുള്ള പിഒഎസ് മെഷീനുകളിൽ ടാപ്പ് ചെയ്ത് ഇടപാട് പൂർത്തിയാക്കാം.

5,000 രൂപയ്ക്കു മുകളിലുള്ള പേമെന്‍റുകൾക്കു പിൻനന്പർ ആവശ്യമാണ്. ഓണ്‍ലൈൻ പർച്ചേസുകൾ നടത്തുന്ന സമയത്ത് ആവശ്യമായ കാർഡ് നന്പർ, സിവിവി നന്പർ, എക്സ്പയറി ഡേറ്റ് എന്നിവ ബാങ്കിന്‍റെ എസ്ഐബി മിറർ പ്ലസ് ആപ്ലിക്കേഷൻ മുഖേന ലഭിക്കും.

ടാഗ് സ്റ്റിക്കർ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപവരെ ഇടപാട് നടത്താം. ഇടപാട്തുകയുടെ പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിലൂടെയും SIB Mirror+, SIBerNet (ഇന്‍റർനെറ്റ് ബാങ്കിംഗ്) ആപ്ലിക്കേഷൻ മുഖേനയും സ്റ്റിക്കറിന് അപേക്ഷിക്കാം.

Latest News

Corehub Up